ന്യൂദല്‍ഹി/ ഇസ്ലാമബാദ് : നിയമ വിരുദ്ധമായി അതിര്‍ത്തി കടന്നെത്തിയെന്ന കുറ്റത്തില്‍ പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച മോചനം. മുംബൈ സ്വദേശിയായ എഞ്ചിനീയര്‍ ഹമീദ് നേഹല്‍ അന്‍സാരിയാണ്(33) ഇത്തരത്തില്‍ ജയിലില്‍ കഴിയേണ്ടി വന്നത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രായത്തിന്റെ അടിയന്തിര ഇടപെടലുകളാണ് അന്‍സാരിയുടെ മോചനത്തിന് വഴിയൊരുക്കിയത്. പാക്കിസ്ഥാന് ഔദ്യോഗിക വൃത്തങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് മോചന വാര്‍ത്തയറിയിച്ചത്.
2012 നവംബറിലാണ് അന്‍സാരി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ തേടി പാക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാനിലെത്തിയത്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലാണ് ഇയാള്‍ സുഹൃത്തിനെ തേടി എത്തിയത്. തുടര്‍ന്ന് രണ്ടുദിവസം ഖാരക്കിലെ ഹോട്ടലില്‍ താമസിച്ച അന്‍സാരിയെ പിന്നീട് ചാരനെന്ന് ആരോപിച്ച് പാക് ഇന്റലിജെന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് രഹസ്യ സൈനിക കോടതിയില്‍ ഹാജരാക്കിയ ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി 2015 ഡിസംബര്‍ 15ന് പാക് കോടതി ആറുവര്‍ഷത്തെ തടവിന് വിധിച്ചു.
ഈ മാസം 11 ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് അന്‍സാരിയുടെ അടിയന്തിര മോചനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടതിനെ തുടര്‍ന്നാണ് പുറത്തിറങ്ങുന്നത്. ആദ്യമായാണ് ഒരിന്ത്യന്‍ പൗരന് ശിക്ഷാ കാലാവധി കഴിഞ്ഞ ഉടനെ തന്നെ മോചനമ സാധ്യ
മാകുന്നത്. എന്നാല്‍ അന്‍സാരി ചാരനാണെന്നാണ് പാക്കിസ്ഥാന് ഇപ്പോഴും വിശദീകരണം നല്‍കുന്നത്. വ്യാജ തിരിച്ചറിയല്‍ രേഖയുമായി എത്തിയ ചാരനാണ് അന്‍സാരിയെന്ന് പാക്കിസ്ഥാന് വക്താവ് മുഹമ്മദ് ഫൈസല്‍ ഇയാളുടെ മോചന വാര്‍ത്തയില്‍ അറിയിച്ചത്. ഇയാളുടെ മോചനത്തിന് 96 തവണയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പാക്കിസ്ഥാന് അധികൃതരുമായി ബന്ധപ്പെട്ടത്.
്അതിനിടെ പാക്കിസ്ഥാന് ജയിലില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ മാനുഷിക പരിഗണന വിട്ടയയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിരേഷ് കുമാര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള 482 മത്സ്യത്തൊഴിലാളികളും, 49 സാധാരണക്കാരും നിലവില്‍ പാക്കിസ്ഥാന് ജയിലിലുണ്ടെന്നാണ് കണക്കുകളില്‍ പറയുന്നത്. എന്നാല്‍ ഇതില്‍ 370 മത്സ്യത്തൊഴിലാളികളെ മാത്രമേ പാക്കിസ്ഥാന് സ്ഥീരികരിച്ചിട്ടൊള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: