കൊച്ചി: കോതമംഗലം പളളിത്തർക്കത്തില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്ത് പോലീസ് ആക്ട് മാത്രമല്ല നിലവിലുള്ളതെന്ന് വിമര്‍ശിച്ച കോടതി നിയമങ്ങള്‍ അനുസരിച്ചുള്ള നടപടി വേണമെന്നും നിര്‍ദേശിച്ചു. പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് ഓര്‍ത്തഡോക്സ് സഭാ വികാരിക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഓർത്തഡോക്സ് വിഭാഗം കയറിയാൽ ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്ന പോലീസിന്റെ നിലപാട് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രാര്‍ഥനയ്ക്ക് സൗകര്യം നല്‍കാനുള്ള മുന്‍സിഫ് കോടതി ഉത്തരവ് പാലിക്കണം. പള്ളിയില്‍ കയറരുതെന്ന് ഓര്‍ത്തഡോക്സുകാരോട് പറഞ്ഞത് എന്തിനാണെന്നും ഹൈക്കോടതി പോലീസിനോട് ചോദിച്ചു. യാക്കോബായ വിഭാഗം നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി കോടതി തള്ളി.
പ്രാർഥനക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. ഇത് തളളിയാണ് ഓർത്തഡോക്സ് വിഭാഗത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: