ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റക്കാരനാണെന്ന് ദല്‍ഹി ഹൈകോടതി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്കിയ കത്തിലാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി സജ്ജന്‍ കുമാര്‍ അറിയിച്ചത്.
1984 ഒക്ടോബര്‍ 31 ന് ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ശേഷമുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ അഞ്ചംഗ സിഖ് കുടുംബത്തെ കൊലപ്പെടുത്തി എന്ന കേസിലാണ് സജ്ജന്‍ കുമാര്‍ ശിക്ഷിക്കപ്പെട്ടത്. നേരത്തെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോടതിവിധി റദ്ദാക്കിക്കൊണ്ടാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2018 ഡിസംബര്‍ 31നകം കീഴടങ്ങണമെന്നും അഞ്ച് ലക്ഷം രൂപ പിഴ അടക്കണമെന്നും ശിക്ഷയിലുണ്ട്. കേസിലെ മറ്റ് പ്രതികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പിഴ ശിക്ഷയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: