സന്നിധാനം: അയ്യപ്പഭക്തര്‍ പരമപവിത്രമായി കരുതുന്ന ശ്രീകോവിലിനു തൊട്ടടുത്ത് പൊലീസ് ബൂട്ടിട്ടു കയറി. അരമണിക്കൂറിലേറെ ശ്രീകോവിലിന് തൊട്ടുപുറകില്‍ മാളികപ്പുറം ഫ്ളൈ ഓവറിലേക്ക് കയറുന്ന ഭാഗത്താണ് പോലീസുകാര്‍ ബൂട്ടിട്ട് നിന്നത്. ട്രാന്‍സ്ജന്‍ഡേഴ്സിന് സുരക്ഷ ഒരുക്കുന്നതിന്റെ പേരിലാണിത്. ആചാരലംഘനമെന്ന് തന്ത്രി.
രാവിലെ 10മണിയോടെയാണ് ഭിന്നലിംഗക്കാര്‍ ദര്‍ശനത്തിന് സന്നിധാനത്ത് എത്തിയത്. അരമണിക്കൂര്‍ മുന്‍പേ ഇരുപതിലധികം പോലീസ് ഉദ്യോഗസ്ഥര്‍ ബൂട്ട് ഉള്‍പ്പടെയുള്ള ഡ്രസ് കോഡും ഷീല്‍ഡുമായി നിലയുറപ്പിച്ചു. തിരുമുറ്റം മുതല്‍ മാളികപ്പുറം വരെ പാദരക്ഷകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഷീല്‍ഡും ലാത്തിയും ഹെല്‍മറ്റും അടക്കമുള്ളവ ശ്രീകോവിലിന് സമീപത്ത് എത്തിച്ചു. ബൂട്ട് ശ്രദ്ധയില്‍പ്പെട്ട ഭക്തര്‍ പ്രതിഷേധം അറിയിച്ചിട്ടും പിന്മാറാന് പോലീസ് തയാറായില്ല.
പോലീസ് ബൂട്ടിട്ട് നില്കുന്ന നില്ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ബൂട്ട് മാറ്റാന്‍ നിര്‍ദേശിച്ചു. പക്ഷെ ഊരിയ ബൂട്ട് നിന്നിടത്ത് തന്നെ അഴിച്ചിട്ടു. പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരത്തിന് സമീപത്തായി ആമവിളക്കിന്റെ ചുവട്ടില്‍ പത്തോളം ലാത്തികള്‍ കൂട്ടിയിട്ടു. മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവറിന്റെ തുടക്കഭാഗത്ത് പോലീസ് ബൂട്ടിട്ട് നിന്നത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. തിരുമുറ്റം മുതല്‍ മാളികപ്പുറം വരെ ക്ഷേത്രപരിധിയില്‍ പെടുന്നതാണെന്നും തന്ത്രി പറഞ്ഞു.
പ്രതിഷേധങ്ങള്‍ ഉണ്ടാകില്ലെന്ന് വ്യക്തമായിട്ടും യുദ്ധത്തിന് സമാനമായ സന്നാഹങ്ങളോടെയാണ് പോലീസ് ഭിന്നലിംഗക്കാരെ എത്തിച്ചത്. കഴിഞ്ഞ രാത്രിയില്‍ പോലീസുകാര്‍ക്ക് ലാത്തിച്ചാര്‍ജ്ജിനും മറ്റും പരിശീലനം നല്‍കിയത് ജന്മഭൂമി പുറത്തുകൊണ്ടുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: