തിരുവനന്തപുരം : കണ്ണൂര്‍ സ്വദേശികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്തത് കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റാഷീദെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്. റാഷീദ് നിലവില്‍ അഫ്ഗാനിസ്ഥാനിലെ നങ്കര്‍ഹാര്‍ പ്രവിശ്യയില്‍ ഐഎസിനുവേണ്ടി ഭീകര പ്രവര്‍ത്തനം നടത്തി വരികയാണ്.
കണ്ണൂര്‍ പൂതപ്പാറയില്‍ നിന്നുള്ള കെ. സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കള്‍ ഇവരുമായി സൗഹൃദത്തിലുള്ള അന്‍വര്‍, ഭാര്യ അഫ്സീല ഇവരുടെ മൂന്ന് മക്കള്‍ കുറുവയിവെ ടി.പി. നിസാം എന്നിവര്‍ നവംബര്‍ 19നാണ് ഐഎസില്‍ ചേരുന്നതിനായി ഇന്ത്യ വിട്ടത്. സിറിയയില്‍ വെച്ച് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച ഷമീറിന്റെ ഭാര്യാ സഹോദരി അഫ്സീലയുടെ ഭര്‍ത്താവാണ് അന്‍വര്‍.
എന്നാല്‍ സിറിയയിലേക്ക് കടക്കാന്‍ കഴിയാത്തതിനാല്‍ നങ്കര്ഹാറിലേക്കാണ് ഇവര്‍ പോയതെന്നാണ് സൂചന. എന്നാല്‍ യുഎഇ വഴി ഇറാനിലേക്ക് കടന്നിട്ടുള്ള ഇവര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിന് ഇവര്‍ക്ക് കൃത്യമായ ക്ലാസ്സുകള്‍ നല്കപ്പെട്ടിരുന്നെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ റാഷിദിന്റെ തൃക്കരിപ്പൂരിലെ വീട്ടില്‍ വെച്ചും ഇവര്‍ക്ക് ക്ലാസ്സുകള്‍ ലഭിച്ചിട്ടുണ്ടാകുമെന്നും ഇതില്‍ ഇവര്‍ക്ക് യുദ്ധമുഖത്തേയ്ക്ക് പോകാന്‍ പ്രേരണ ലഭിച്ചിട്ടുണ്ടാകും. ഇതാകും ജനങ്ങള്‍ വീണ്ടും ഐഎസില്‍ ചേരുന്നതിനായി നാടുവിടുന്നതെന്നും അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം പപോപ്പുലര് ഫ്രണ്ടുമായും ഇവര്‍ക്ക് പങ്കാളിത്തമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: