ദുരഭിമാനി അവന്റെ വൈരാഗ്യം, ക്രോധം, ആത്മാഭിമാനം, യൗവനം എന്നിവയ്ക്ക് എന്നും വില കല്പിക്കും. സഹജീവികളോടുള്ള അവന്റെ ഇടപെടലില്‍ ഇപ്പറഞ്ഞ ദുഃസ്വഭാവങ്ങള്‍ കടന്നുവന്നുകൊണ്ടേയിരിക്കും.
ഇവയോരോന്നും എത്ര നിസ്സാരവും നൈമിഷികവുമാണെന്ന് നീതിസാരം പറഞ്ഞു തരുന്നു. മറ്റുള്ളവരോട് തോന്നുന്ന വൈരാഗ്യത്തിന് അയാളുടെ മരണം വരെ മാത്രമേ ആയുസ്സുള്ളൂ. ദേഹത്തിനൊപ്പം നാം വികാരങ്ങളെയും ഇവിടെ ഉപേക്ഷിച്ചു യാത്രയാകും.യയാതിയെപ്പോലെ യൗവനത്തിന് വിലകല്‍പ്പിക്കുന്ന പുരുഷന്മാരുണ്ട്. അവന്റെ യൗവനവും ഒരുനാള്‍ മണ്ണില്‍ ചേരും. സ്ത്രീയ്ക്കാകട്ടെ പ്രസവം വരെ മാത്രമേ യൗവനമുള്ളൂ.
ക്രോധമെന്ന വികാരമോ നമസ്കരിക്കുമ്പോള്‍(അടങ്ങുമ്പോള്‍) ഇല്ലാതാകുന്നു. ഒരുവനു മുന്നില്‍ കൈനീട്ടി യാചിക്കും വരെയേ എത്ര വലിയ മാനാഭിമാനത്തിനും ആയുസ്സുള്ളൂ എന്നുമറിയണം.
നീതിസാരം പറയുന്നതു കാണാം:
മരണാന്താനി വൈരാണി
പ്രസവാന്തം ച യൗവ്വനം
കോപിതാ പ്രണതാന്താഹി
യാചിനാന്തം ച ഗൗരവാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: