ആലപ്പുഴ: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് പിന്‍വാങ്ങിയ നടി മഞ്ജു വാര്യര്‍ക്കെതിരെ മന്ത്രിമാര്‍. സോഷ്യല്‍ മീഡിയയില്‍ സിപിഎം അണികളുടെ തെറിവിളിയും അധിക്ഷേപവും. മന്ത്രി ജി. സുധാകരനാണ് ഒടുവില്‍ മഞ്ജു വാര്യര്‍ക്കെതിരെ രംഗത്തെത്തിയത്.
വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്ജു മാറ്റണമെന്നു സുധാകരന് പറഞ്ഞു. സാമൂഹിക വിപ്ലവങ്ങള്‍ക്കു നേതൃത്വം നല്കിയ മന്നത്തു പത്മനാഭന് സ്ഥാപിച്ച എന്‍എസ്എസ് ആണ് ഇപ്പോള്‍ നവോത്ഥാന പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നതെന്നും സുധാകരന് പറഞ്ഞു.
വനിതാ മതിലിനു രാഷ്ട്രീയമില്ല. മഞ്ജുവിന്റെ കണ്ണാടിയുടെ കുഴപ്പമാണ്. അഭിനേത്രി എന്ന നിലയില്‍ ബഹുമാനക്കുറവില്ലെന്നും എന്നാല്‍ മതിലുമായി ബന്ധപ്പെട്ട നടിയുടെ കാഴ്ചപ്പാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വനിതാ മതിലിനെ അനുകൂലിച്ച് നടി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു.
എന്നാല്‍ മതിലിന് രാഷ്ട്രീയ നിറമുണ്ടെന്ന് തിരിച്ചരിഞ്ഞതോടെ പങ്കെടുക്കില്ലെന്ന് അവര്‍ പറഞ്ഞതാണ് സിപിഎമ്മിനേയും മന്ത്രിമാരേയും പ്രകോപിച്ചത്. മന്ത്രി എം.എം. മണിയും, ജെ. മേഴ്സിക്കുട്ടിയമ്മയും മഞ്ജുവിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് വന്നിരുന്നു. മഞ്ജുവിനെ കണ്ടല്ല വനിതാമതില്‍ പണിയുന്നതെന്നാണ് അവര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ജി. സുധാകരന്റെ പ്രതികരണം. മന്ത്രിമാര്‍ പരസ്യമായി മഞ്ജുവിനെതിരെ നിലപാട് സ്വീകരിച്ചതോടെ സിപിഎം അണികള്‍ ഫേസ്ബുക്കില്‍ അധിക്ഷേപവും തെറിവിളിയും ശക്തമാക്കി. വ്യക്തിപരമായി അങ്ങേയറ്റം തരംതാഴ്ന്ന രീതിയിലാണ് സിപിഎമ്മുകാരുടെ അധിക്ഷേപം തുടരുന്നത്.
സിപിഎം പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ വാഴ്ത്തുകയും തങ്ങളുടെ രാഷ്ട്രീയത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുമ്പോള്‍ അവരെ തകര്‍ക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് മഞ്ജുവിനെതിരെയും ആവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: