തിരുവനന്തപുരം: പുതുതായി ചേര്‍ത്ത മൂന്നേകാല്‍ലക്ഷം പേരടക്കം നാല്പത്തഞ്ചു ലക്ഷം പേര്‍ക്കുള്ള സാമൂഹ്യക്ഷേമ ക്ഷേമനിധി പെന്ഷന് വിതരണം ആരംഭിച്ചു. പുതുതായി പെന്ഷന് അര്‍ഹരായവരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള പെന്‍ഷനാണ് വിതരണം ചെയ്യുന്നത്.
ബാങ്ക് അക്കൗണ്ടില്‍ പെന്ഷന് ആവശ്യപ്പെട്ടവര്‍ക്ക് ഇന്നു മുതല്‍ തുക അക്കൗണ്ടില്‍ ലഭിക്കും. സാമൂഹ്യസുരക്ഷാ പെന്ഷന് ഇനത്തില്‍ 1893 കോടി രൂപയും ക്ഷേമബോര്‍ഡുകള്‍ക്ക് 253 കോടി രൂപയും അനുവദിച്ചു. ഓണക്കാലത്തുണ്ടായിരുന്നതിനെക്കാള്‍ 2.5 ലക്ഷം പേര്‍ക്കാണ് ഇത്തവണ അധികമായി സാമൂഹ്യ സുരക്ഷ പെന്ഷന് വിതരണം ചെയ്യുന്നത്.
സര്‍ക്കാര്‍ സഹായത്തോടെ വെല്ഫെയര്ബോര്ഡുകള്വഴിയുള്ള പെന്‍ഷനുകളുടെ വിതരണവും ആരംഭിച്ചു. ഏഴുലക്ഷത്തിലധികം പേര്‍ക്ക് ക്ഷേമപെന്ഷന് ലഭിക്കുന്നുണ്ട്. മൂന്നുലക്ഷത്തോളം കര്‍ഷക പെന്‍ഷനും ഇതില്‍ ഉള്‍പ്പെടുന്നു.
പെന്‍ഷന്‍വിതരണം ചെയ്യുന്നതിനായി ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 253 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സഹായമില്ലാതെ ക്ഷേമബോര്‍ഡുകള്‍ നല്കുന്ന പെന്‍ഷന്‍വിതരണവും ആരംഭിച്ചിട്ടുണ്ട്. 3.5 ലക്ഷം പേരാണ് ഈ പെന്ഷന് അര്‍ഹതയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: