ചെറുതുരുത്തി: മായന്നൂരില്‍ തിരുമൂലാങ്ങാട് ലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ അയ്യപ്പന് വിളക്കിന് കൊണ്ടുവന്ന ആന ഇടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു.
പാലക്കാട് കെട്ടേക്കാട് കോട്ടപ്പുളം വാസുവിന്റെ മകന് ശെല്വനാ (58)ണ് ഇന്നലെ പുലര്‍ച്ചെ മൂന്നിന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്. നാണു എഴുത്തച്ഛന് ചന്ദ്രശേഖരന് എന്ന ആനയാണ് ശെല്‍വനെ കുത്തിയത്. ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്കാണ് മരണകാരണം. തിങ്കളാഴ്ച രാത്രിയിലാണ് ആന ഇടഞ്ഞത്.
ശെല്‍വനെ റോഡിലേക്ക് വലിച്ചിട്ടാണ് കുത്തിയതെന്ന് നാട്ടുകാര്‍ പോലീസിന് മൊഴി നല്കി. ആനപ്പുറത്തുണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെട്ടു. രാത്രിപതിനൊന്നരയോടെയാണ് ഇടഞ്ഞ ആനയെ തളയ്ക്കാന്‍ സാധിച്ചത്.
കുത്തേറ്റ ഒന്നാം പാപ്പാന് ശെല്‍വനെ ചേലക്കരയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മായന്നൂര്‍ മൃഗാശുപത്രിക്കു സമീപം രാത്രി എട്ടരയോടെ ഇടഞ്ഞ ആന മണിക്കൂറുകളോളം നാട്ടില്‍ ഭീകരത സൃഷ്ടിച്ചു. കൊണ്ടാഴി ഒറ്റപ്പാലം റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: