മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന് ജോസ് മൗറിഞ്ഞോയെ പുറത്താക്കി. പ്രീമിയര്‍ ലീഗില്‍ ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്നാണ് നടപടി. രണ്ടര വര്‍ഷം കൂടി കാലാവധി ശേഷിക്കെയാണ് മൗറീഞ്ഞോയെ യുണൈറ്റഡ് പുറത്താക്കിയത്.
ഞായറാഴ്ച നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനോട് തോറ്റു.
പതിനേഴ് മത്സരങ്ങളില്‍ 26 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിലവില്‍ ആറാം സ്ഥാനത്താണ്്. പ്രീമിയര്‍ ലീഗില്‍ മുപ്പത് വര്‍ഷത്തിനുള്ള ടീമിന്റെ ഏറ്റവും മോശം തുടക്കമാണിതെന്ന്് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു.
മുന്‍ താരവും കോച്ചിങ്ങ് സ്റ്റാഫ് അംഗവുമായ മൈക്കിള്‍ കാരിക്ക് യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനാകുമെന്ന്് റിപ്പോര്‍ട്ടുണ്ട്.
പ്രീമിയര്‍ ലീഗില്‍ ഇത്തവണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തുടക്കം മോശമായി. പോയിന്റ് നിലയില്‍ മുന്നില്‍ നില്ക്കുന്ന ലിവര്‍പൂളിനെക്കാള്‍ 19 പോയിന്റിന് പിന്നിലാണവര്‍. നാലാം സ്ഥാനത്തെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. സതാംപ്ടന്, ക്രിസ്റ്റല്‍ പാലസ് തുടങ്ങിയ ടീമുകളോടു പോലും സമനില പിടിച്ചു.
രണ്ട് സീസണില്‍ യുണൈറ്റഡിനെ പരിശീലിപ്പിച്ച മൗറീഞ്ഞോ 2016-17 സീസണില്‍ യൂറോപ്പ ലീഗിലും ലീഗ് കപ്പിലും കിരീടം നേടി. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനം നേടി. എഫ്എ കപ്പിന്റെ ഫൈനലിലുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: