പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ നാല് പേസര്‍മാരെ കളിക്കാനിറക്കിയതിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ന്യായീകരിച്ചു. സ്പിന്നറെ കളിപ്പിക്കമെന്ന് ഒരിക്കല്‍പ്പോലും ചിന്തിച്ചില്ല. നാല് പേസര്‍മാര്‍ ഭംഗിയായി ജോലി നിര്‍വഹിക്കുമെന്ന് വിശ്വസിച്ചെന്ന് കോഹ്ലി പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യ 146 റണ്‍സിന് തോറ്റു. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ സ്പിന്നര്‍ ലിയോണാണ് ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത്. ലിയോണ്‍ എട്ട് വിക്കറ്റുകള്‍ വീഴ്ത്തി.പെര്‍ത്തിലെ പിച്ചു കണ്ടപ്പോള്‍ രവീന്ദ്ര ജഡേയെ ടീമിലുള്‍പ്പെടുത്തണമെന്ന് ചിന്തിച്ചില്ല. നാല് പേസര്‍മാര്‍ മാത്രം മതിയെന്നാണ് കരുതിയത്. ലിയോണ്‍ നന്നായി ബൗള്‍ ചെയ്തു. ഒരിക്കലും ഒരു സ്പിന്നറെ ഉള്‍പ്പെടുത്തണമെന്ന് ചിന്തിച്ചില്ല.
ഓസ്ട്രേലിയ ഞങ്ങളെക്കാള്‍ നന്നായി കളിച്ചു. അവര്‍ വിജയം അര്‍ഹിക്കുന്നു. ഇനി എന്റെ ശ്രദ്ധ അടുത്ത ടെസ്റ്റിലാണ്. വിജയം നേടാനാകുമെന്നാണ് പ്രതീക്ഷ- കോഹ്ലി കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: