വില്ലിങ്ങ്ടണ്‍: കുശാല്‍ മെന്‍ഡിസിന്റെയും ഏയ്ഞ്ചലോ മാത്യൂസിന്റെയും സെഞ്ചുറികളില്‍ ശ്രീലങ്ക കരകയറുന്നു. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 296 റണ്‍സ് ലീഡ് വഴങ്ങിയ ശ്രീലങ്ക നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന്് വിക്കറ്റിന് 259 റണ്‍സ് എടുത്തു. ഏഴു വിക്കറ്റ് ശേഷിക്കെ ആദ്യ ഇന്നിങ്ങ്സിലെ കുടിശിക തീര്‍ക്കാന്‍ അവര്‍ക്ക് ഇനി 37 റണ്‍സ് മാത്രം മതി.
116 റണ്‍സോടെ മെന്‍ഡിസും 117 റണ്‍സുമായി മാത്യൂസും കീഴടങ്ങാതെ നില്‍്ക്കുകയാണ്. വേര്‍പിരിയാത്ത നാലാം വിക്കറ്റില്‍ ഇവര്‍ 246 റണ്‍സ് നേടിക്കഴിഞ്ഞൂ. ന്യൂസിലന്‍ഡിനെതിരെ ഇത് റെക്കോഡാണ്. ഇരുവരും നാലാം ദിനത്തില്‍ മൂഴുവന്‍ സമയവും ഇവര്‍ ബാറ്റ് ചെയ്തു.
ന്യൂസിലന്‍ഡില്‍ ഇതാദ്യമായാണ് ഒരു ദിവസത്തെ കളിയില്‍ ഒറ്റവിക്കറ്റും നഷ്ടപ്പെടാതിരുന്നത്. 2008 ല്‍ ചിറ്റഗോങ്ങില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ദ്ക്ഷിണാഫ്രിക്കയും നേട്ടം കൈവരിച്ചിട്ടുണ്ട്.
സ്കോര്‍: ന്യൂസിലന്‍ഡ് 578, ശ്രീലങ്ക: 282, മൂന്നിന് 259.
പ്രതികരിക്കാൻ ഇവിടെ എഴുതുക: