ന്യൂയോര്‍ക്ക് : മരണത്തോട് മല്ലടിക്കുന്ന സ്വന്തം കുഞ്ഞിനെ കാണാന്‍ ഒടുവില്‍ യമന്‍ സ്വദേശിയായ അമ്മയ്ക്ക് യാത്രാ അനുമതി ലഭിച്ചു. യെമന്‍ ഉള്‍പ്പടെ അഞ്ച് മുസ്ലിം രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ യാത്രാ വിലക്കാണ് മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന രണ്ട് വയസ്സുകാരനായ സ്വന്തം മകനെ ഒന്ന് കാണാനും അടുത്തിരിക്കാനുമുള്ള യെമന്‍ പൗരയായ ഷൈമ സ്വിലേഹ് എന്ന അമ്മയുടെ ആഗ്രഹത്തിന് വിലങ്ങു തടിയായത്. ജന്മനാ മസ്തിഷ്ക രോഗ ബാധിതനാണ് ഇവരുടെ മകന്.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഷൈമ അമേരിക്കന്‍ പൗരനായ ഭര്‍ത്താവ് അലി ഹസനേയും മകന് അബുദുള്ളയേയും ഉപേക്ഷിച്ച് ഈജിപ്തിലാണ് ഷൈമ ഇപ്പോള്‍.
അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുള്ളയെ ഒരു നോക്ക് കാണാനും, ജീവന് രക്ഷാ മെഷീനുകളുടെ സഹയത്താല്‍ കഴിയുന്ന മകന്റെ അടുത്തിരുന്ന് ശ്രുശ്രൂഷിക്കാനും ഷൈമ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും യാത്രാവിലക്ക് കാരണം അതിന് സാധിക്കാതെ വരികയായിരുന്നു.
തുടര്‍ന്ന് ഷൈമയ്ക്ക് മകനെ കാണാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ വഴി വന്‍ പ്രചാരണം നടത്തുകയും അധികൃതരുടെ ശ്രദ്ധയില്‍ പെട്ട് ഇവര്‍ക്ക് യുഎസില്‍ എത്തുന്നതിനുള്ള വിസ അനുമതി നല്‍കുകയുമായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ ഷൈമ സാന്‍ഫ്രാന്‍സിസ്കോയില്‍ എത്തുമെന്നാണ വിവരം.
യുഎസിലേക്കുള്ള വിസയ്ക്ക് അനുമതി നല്കിയ അധികൃതരോട് നന്ദി അറിയിക്കുന്നതായും തന്റെ ജിവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണിതെന്നും ഷൈമ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: