ന്യൂദല്‍ഹി : ഐഎന്‍എക്സ് മീഡിയ പണം തട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. പണം തട്ടിപ്പിനെതിരെയുള്ള നിയമം(പിഎംഎല്‍) പ്രകാരം ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് എന്‍ഫോഴ്സ്മെന്റിനു മുമ്പാകെ ഹാജരായത്. കേസില്‍ സാക്ഷിയാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടിട്ടുണ്ട്.
ചിദംബരത്തിന്റെ മകന് കാര്‍ത്തിയേയും ഇതിനുമുമ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ത്യയിലും, വിദേശത്തുമായുള്ള കാര്‍ത്തിയുടെ 54 കോടിയുടെ സ്വത്തുക്കളെ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ചോദ്യം ചെയ്തത്. 2007ല്‍ ചിദംബരം കേന്ദ്രമന്ത്രിയായിരിക്കേ ഐഎന്‍എക്സ് മീഡിയയ്ക്ക് ഇന്ത്യയില്‍ 305 കോടി നിക്ഷേപം നത്തുന്നതിന് നിയമ വിരുദ്ധമായി ഇളവ് വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചിദംബരത്തിനും മകനുമെതിരെ അന്വേഷണം നടത്തുന്നത്.
ഇതുസംബന്ധിച്ച് സിബിഐയുടെ എഫ്ഐആറിനെ തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ കഴിഞ്ഞ ഫെബ്രുവരി 28ന് സിബിഐ അന്വേഷണ സംഘം കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: