തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിരാഹാരം അനുഷ്ഠിക്കുകയായിരുന്ന സി.കെ.പത്മനാഭനെ അറസ്റ്റ് ചെയ്തു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് അറസ്റ്റ്. നിരാഹാരം അവസാനിപ്പിക്കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായിരുന്നില്ല.
സി.കെ.പത്മനാഭന്റെ സമരം ഇന്ന് പത്താം ദിവസത്തിലെത്തി നില്‍ക്കുകയായിരുന്നു. പത്മനാഭന് പകരം ശോഭാ സുരേന്ദ്രന് ഉപവസിക്കും. ആദ്യം സമരം ആരംഭിച്ച എ.എന്‍. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടര്‍ന്നാണ് സി.കെ പത്മനാഭന് ഉപവാസം തുടങ്ങിയത്. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്. സമരം ഇന്ന് 17-ാം ദിവസത്തിലേക്ക് കടന്നു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചറും നിരാഹാരപന്തലിലെത്തി സി.കെ പത്മനാഭനെ സന്ദർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: