ന്യൂദല്‍ഹി: കോടികളുടെ അഴിമതി നടന്ന അഗസ്ത വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ ഡിസംബര്‍ 28 വരെ കോടതി റിമാന്‍ഡ് ചെയ്തു. കേസ് 29ന് വീണ്ടും പരിഗണിക്കും. ക്രിസ്റ്റ്യന്‍ മിഷേലിന്റെ ജാമ്യാപേക്ഷയും വിധി പറയാനായി മാറ്റി. മിഷേലിനെ തിഹാര്‍ ജയിലിലേക്ക് മാറ്റി.
യൂത്ത് കോണ്‍ഗ്രസ് നേതാവ് അല്‍ജോ കെ.ജോസഫ് അടക്കമുള്ളവരാണ് മിഷേലിന്റെ അഭിഭാഷകര്‍. കോണ്‍ഗ്രസ് നേതാക്കളായ മലയാളികളായ രണ്ട് സുപ്രീംകോടതി അഭിഭാഷകരും മിഷേലിന്റെ കേസിന്റെ ഭാഗമായുണ്ട്. കെപിസിസി അംഗം ചിതറ മധുവിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗവുമായിരുന്ന വിഷ്ണു ശങ്കര്‍, കെഎസ്യു നേതാവായിരുന്ന ശ്രീറാം തുടങ്ങിയവരാണ് അല്ജോയ്ക്കൊപ്പം മിഷേലിന്റെ കേസ് നടത്തിപ്പ് നോക്കുന്നത്.
മിഷേല്‍ ഒരു കുടുംബത്തിന് രണ്ടു തവണയായി 17,66,436.55 രൂപ (22,000 യൂറോ) നല്‍കിയതായി മിലാന് കോടതിയിലെ രേഖകള്‍ പറയുന്നത്. മിലാന് കോടതിവിധിയില്‍ ഈ കോഴയുമായി ബന്ധപ്പെട്ട രേഖയെക്കുറിച്ച് പരാമര്‍ശമുണ്ട്. രണ്ടു മാസം കൊണ്ട് 11,000 യൂറോ വീതം രണ്ടു തവണയായി നല്‍കിയെന്നാണ് രേഖ. നഷ്ടപരിഹാരമായി ഒരു കുടുംബത്തിന് ഇത്രയും പണം നല്‍കിയെന്നാണ് മിഷേല്‍ മറ്റൊരു ഇടനിലക്കാരനായ ഗിഡോ ഹാസ്ചെക്കിനയച്ച കത്തില്‍ പറയുന്നത്. എന്നാല്‍ ഏത് കുടുംബം എന്ന് വ്യക്തമാക്കുന്നില്ല. രേഖയില്‍ എപി എന്നുണ്ട്. ഇത് അഹമ്മദ് പട്ടേല്‍ ആണെന്നാണ് സൂചന.
ചോദ്യം ചെയ്യലില്‍ ഇത് ഏതു കുടുംബമാണെന്ന് കണ്ടെത്തുമെന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: