ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ ഭരണം ഇന്ന് രാത്രി മുതല്‍ രാഷ്ട്രപതിയുടെ കൈകളിലേയ്ക്ക്. ആറുമാസത്തെ ഗവര്‍ണര്‍ ഭരണത്തിനു ശേഷമാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്.
ഇതു സംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പ് വച്ചു.ജമ്മു കശ്മീരില്‍ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്തിയ്ക്ക് നല്‍കിയിരുന്ന പിന്തുണ ബിജെപി പിന് വലിച്ചതോടെയാണ് കശ്മീരില്‍ ഗവര്‍ണര്‍ ഭരണം നടപ്പിലായത്.
കേന്ദ്രവും ബിജെപിയും എല്ലാ വിധ പിന്തുണ നല്‍കിയിട്ടും സംസ്ഥാനത്ത് ഒരു രീതിയിലുമുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കാത്തതിനാലാണ് പിഡിപിയുമായി സഖ്യം ഉപേക്ഷിക്കാന്‍ കാരണമായതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: