ആലപ്പുഴ: വനിതാ മതിലില്‍ വിദ്യാര്‍ഥിനികളെ പങ്കെടുപ്പിക്കാന്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍മാര്‍ക്ക് മേല്‍ സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദം. കൂടുതല്‍ സംഘടനകളും പ്രമുഖരും എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കെന്ന വ്യാജേന പ്രിന്‍സിപ്പാള്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്ത് വനിതാമ തിലില് വിദ്യാര്‍ഥിനികളെ പങ്കെടുപ്പിക്കണമെന്ന് നിര്‍ദേശിച്ചത് വിവാദമായി.
ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമാണ് പ്രിന്‍സിപ്പാള്‍മാരുടെ യോഗം വിളിച്ചത്. പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നില്ല വിഷയം. അജണ്ടയില്‍ നിന്നും മാറി, വനിതാ മതില് വിജയിപ്പിക്കുവാന്‍ വിദ്യാര്‍ഥിനികളെ രംഗത്തിറക്കണമെന്നും അധ്യാപികമാര്‍ അണിനിരക്കണമെന്നും ആര്‍ഡിഡി നിര്‍ദേശിച്ചു. ഓരോ വിദ്യാലയത്തിലേയും അധ്യാപികമാരുടെ എണ്ണവും ഫോണ്‍നമ്പരും വാങ്ങി. വിദ്യാര്‍ഥിനികളുടെ എണ്ണവും രേഖപ്പെടുത്തിയിട്ടുണ്ട്.
നവോത്ഥാനത്തിനെന്ന പേരില്‍ നടത്തുന്ന വനിതാ മതിലില്‍ വിദ്യാര്‍ഥിനികളെ പങ്കെടുപ്പിക്കണമെന്ന് കര്‍ശന നിര്‍ദേശമാണ് സര്‍ക്കാരില്‍ നിന്നും നല്‍കിയിരിക്കുന്നത്. സമുദായ സംഘടനകള്‍ പലതും ഇടഞ്ഞു നില്ക്കുന്നതിനാല് എങ്ങനെയും പരിപാടി നടത്തി മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. എന്നാല്‍ പ്രിന്‍സിപ്പല്‍മാരും അധ്യാപകരും ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
18 വയസ്സാകാത്ത ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ അണിചേര്‍ക്കാനുള്ള നീക്കം ബാലാവകാശ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്നും അതംഗീകരിക്കാനാവില്ലെന്നും എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. മതപരവും ലിംഗപരവുമായ വേര്‍തിരിവിന്റെ സന്ദേശമാവും മതിലിലൂടെ കുട്ടികളിലെത്തുക. ഇത് വിദ്യാഭ്യാസ പ്രക്രിയയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ്. വകുപ്പിന്റെയോ മറ്റാരുടെയെങ്കിലുമോ വാക്കാലുള്ള നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ട ബാധ്യത ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്ക്കില്ലെന്നും പ്രിന്‍സിപ്പാള്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: