സിഡ്നി: പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ വിജയിച്ച ടീമിനെ തന്നെ ഓസ്ട്രേലിയ ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കും നിലനിര്‍ത്തി. പെര്‍ത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചതോടെ നാല് മത്സരങ്ങളുടെ പരമ്പര നിലവില്‍ സമനില (1-1) യാണ്.
അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് വിജയിച്ചു. രണ്ടാം ടെസ്റ്റില്‍ ഓസീസ് 146 റണ്‍സിന്റെ വിജയം നേടി. മൂന്നാം ടെസ്റ്റ് 26 ന് മെല്‍ബണില്‍ ആരംഭിക്കും. അവസാന ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്നിയില്‍ തുടങ്ങും.
മധ്യനിരയില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന പീറ്റര്‍ ഹാന്‍ഡ്കോമ്പിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പേസ് ബൗളര്‍മാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയാണെങ്കില്‍ പീറ്റര്‍ സിഡില്‍ പകരക്കരാനാവും.
പെര്‍ത്ത് ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന്റെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ മെല്‍ബണിലും ഫിഞ്ച് തന്നെയാകും ഓസീസ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.
ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, പാറ്റ് കുമിന്‍സ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാര്‍ക്കസ് ഹാരിസ്, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന് ഖ്വാജ, നഥന്‍ ലിയോണ്‍, മിച്ച് മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ടിം പെയ്ന് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, പീറ്റര്‍ സിഡില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: