പെര്‍ത്ത്: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിടെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഓസ്ട്രേലിയന്‍ നായകനോട് ആനാദരവ് കാട്ടിയെന്ന് മുന്‍ ഓസീസ് താരം മിച്ചല്‍ ജോണ്സണ്.
രണ്ടാം ടെസ്റ്റിന്റെ അവസാനം ടിം പെയ്നുമായി വിരാട് ഹസ്തദാനം ചെയ്തത് ധിക്കാരമുഖഭാവത്തോടെയാണെന്നായിരുന്നു മിച്ചല്‍ ജോണ്‍സന്റെ വിമര്‍ശനം. ഫോക്സ് സ്പോര്‍ട്സ് മാസികയിലെ ലേഖനത്തിലൂടെയായിരുന്നു പ്രതികരണം. കളിയുടെ അവസാനം വിജയിയെ പ്രശംസിക്കുവാനും സൗഹാര്‍ദപരമായി ഹസ്തദാനം നല്കുവാനും കളിക്കാര്‍ക്ക് സാധിക്കണം. എന്നാല്‍, കോഹ്ലിക്ക് ഇതിന് കഴിഞ്ഞില്ലെന്നും പെയിനിനോടുള്ള അനാദരവായിരുന്നു കോഹ്ലിയുടെ മുഖത്തെന്നും മിച്ചല്‍ കുറിച്ചു.
രണ്ടാം ടെസ്റ്റിനിടെ ഇരുവരും പലവട്ടം പരസ്പരം കൊമ്പുകോര്‍ത്തിരുന്നു.
പക്ഷേ, ഓസ്ട്രേലിയന്‍ പരിശീലകന് ജസ്റ്റിന് ലാംഗര്‍ പിച്ചിലുള്ള കോഹ്ലിയുടെ പെരുമാറ്റത്തെ പ്രശംസിക്കുകയാണുണ്ടായത്. അക്രമസ്വഭാവമുണ്ടായിരുന്നെങ്കിലും കോഹ്ലിയുടെ അതിരുകടക്കാത്ത പെരുമാറ്റം തനിക്ക് ഇഷ്ടമായെന്ന് ലാംഗര്‍ പറഞ്ഞു. ക്യാപ്റ്റന്മാര് എന്ന നിലയില്‍ ഇരുവരും കളിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് ശ്രമിച്ചത്. ഒരു ഘട്ടത്തിലും മര്യാദ കൈവിട്ടില്ല. പലപ്പോഴും വാക്ക്തര്‍ക്കങ്ങള്‍ നര്‍മം കലര്‍ന്നതായിരുന്നു.
ഇത്തരം സംഭവങ്ങളാണ് ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ രസകരമാക്കുന്നതെന്നും ലാംഗര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: