ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് യോജിച്ച് മത്സരിക്കാന്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തീരുമാനിച്ചു. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളിന് മൂന്നു സീറ്റുകള്‍ നല്‍കാനും എസ്പി-ബിഎസ്പി സഖ്യം തീരുമാനിച്ചു. എന്നാല്‍ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലും രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലും സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
എസ്പി 37 മണ്ഡലങ്ങളിലും ബിഎസ്പി 38 മണ്ഡലങ്ങളിലുമാണ് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുക. ആര്‍എല്‍ഡിയുടെ മൂന്ന് സീറ്റുകളടക്കം 78 സീറ്റുകളിലാണ് കോണ്‍ഗ്രസിനെ ഒഴിവാക്കി സഖ്യം നിലവില്‍ വന്നിരിക്കുന്നത്. യുപിയില്‍ നിന്ന് ലോക്സഭയിലേക്ക് 80 സീറ്റുകളാണുള്ളത്. ഇതില്‍ 73സീറ്റുകള്‍ 2014ല്‍ ബിജെപി നേടിയിരുന്നു.
രാഹുല്‍ഗാന്ധിയെ വിശാല പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് പ്രഖ്യാപിച്ചതിനെ എസ്പി നേതാവ് അഖിലേഷ് യാദവ് തള്ളിക്കളഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: