ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യം എന്നതു മിഥ്യാധാരണ മാത്രമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019ല്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. റിപ്പബ്ലിക് ടിവി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ദേശീയ അധ്യക്ഷന്‍.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശിവസേന ബിജെപിക്കൊപ്പം മത്സരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ശിവസേനയുമായുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. പശ്ചിമബംഗാള്‍, ഒറീസ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യം എവിടെയും നിലവിലില്ല. 2014ല്‍ എല്ലാ പ്രതിപക്ഷ കക്ഷികളെയും പരാജയപ്പെടുത്തിയാണ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. പ്രതിപക്ഷ കക്ഷികളില്‍ ഭൂരിപക്ഷവും പ്രാദേശിക നേതാക്കളാണെന്നും അവര്‍ക്ക് പരസ്പരം സഹകരിച്ച് പോകാനാവില്ലെന്നും ഷാ പറഞ്ഞു.
ദേശ സുരക്ഷയും അഴിമതി നിര്‍മ്മാര്‍ജനവും വാഗ്ദാനം ചെയ്തുവന്ന മോദി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് ഇക്കാര്യങ്ങള്‍ പാലിച്ചിരിക്കുകയാണ്. എട്ടുകോടി വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. രണ്ടരക്കോടി വീടുകളില്‍ വൈദ്യുതി എത്തിച്ചു. ശക്തമായ സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നത് ബിജെപിക്ക് മാത്രമല്ല രാജ്യത്തിനാകമാനം ആവശ്യമാണ്. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമല്ലെങ്കിലും 2019ലെ ലോക്സഭാ വിജയത്തെ ഇതൊന്നും ബാധിക്കില്ല. സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ പ്രാദേശിക വിഷയങ്ങളാണ് ചര്‍ച്ചയായതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: