ന്യൂദല്‍ഹി : ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി പൗഡറുകളില്‍ ആസ്ബസ്റ്റോസ് സാന്നിധ്യമുള്ളതായി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. കമ്പനിയുടെ ഇന്ത്യന്‍ പ്ലാന്റുകളിലാണ് പരിശോധന നടത്തിയത്.
പൗഡറിന്റെ സാംപിളുകളും ഇതുവരെയുള്ള പരിശോധനാ ഫലങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി ജോണ്സണ് ആന്‍ഡ് ജോണ്സണ് വൃത്തങ്ങള്‍ അറിയിച്ചു.
ദശാബ്ദങ്ങള്‍ക്കു മുമ്പുതന്നെ യുഎസ് കമ്പനിയായ ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി പൗഡറില്‍ ആസ്ബസ്റ്റോസ് സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയതാണ്. യുഎസ് ഉന്നത അധികൃതരെ കൂട്ടുപിടിച്ച് ഇത് മറച്ചുവെച്ചുകൊണ്ട് ആഗോള തലത്തില്‍ കമ്പനിയുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: