തിരുവനന്തപുരം : കെഎസ്ആര്‍ടിസി എംപാനല്‍ സംവിധാനം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. കെഎസ്ആര്‍ടിസിയെ കടുത്ത പ്രതിസന്ധിയില്‍ ആക്കുന്ന ഉത്തരവാണ് അടുത്തിടെ ഹൈക്കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ വീണ്ടും തിരിച്ചെടുക്കണമെങ്കില്‍ കോടതി വിധി വേമെന്നും ശശീന്ദ്രന് അറിയിച്ചു.
കോടതി ഉത്തരവ് മൂലം പിരിച്ചുവിട്ടവരെ തിരിച്ചുവിളിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയമം അനുവദിക്കാത്തതാണ് കാരണം. കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്ന നിര്‍ദ്ദേശമാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
പുതിയ കണ്ടക്ടര്‍മാരെ നിയമിക്കാനുള്ള ഉത്തരവ് നടപ്പാക്കാന്‍ കമ്പനിക്ക് സാവകാശം ലഭിച്ചില്ല. എന്നാല്‍ എംപാനല്‍ തസ്തിക നിര്‍ത്തലാക്കാന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: