കൊച്ചി : അഴീക്കോട് എംഎല്‍എ കെ.എം. ഷാജിയെ അയോഗ്യന്‍ തന്നെയെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. വ്യാഴാഴ്ച രാവിലെ സിപിഎം പ്രവര്‍ത്തകനായ ബാലന് നല്കിയ ഹര്‍ജിയില്‍ ഷാജി അയോഗ്യനാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ഉച്ചയ്ക്കുശേഷം സ്റ്റേ ചെയ്യുകയായിരുന്നു.
ആദ്യത്തെ ഉത്തരവ് ശരിവെച്ചുകൊണ്ടായിരുന്നു രാവിലെ വിധി പ്രസ്താവന നടത്തിയത്. എന്നാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിതിനായി വിധി വീണ്ടും സ്റ്റേ ചെയ്യുകയായിരുന്നു.
നേരത്തെ കെ.എം. ഷാജിയുടെ എതിര് സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാര്‍ നല്കിയ പരാതിയില്‍ നേരത്തെ ആറു വര്‍ഷത്തേയ്ക്ക് അയോഗ്യനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നല്കിയ ഹര്‍ജിയിലാണ് മുന്‍ ഉത്തരവ് ഹൈക്കോടതി വീണ്ടും ശരിവെച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ മണ്ഡലത്തില്‍ വര്ഗ്ഗീയതയുളവാക്കുന്ന വിധത്തിലുള്ള ലഘുലേഖ വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് നികേഷ് ഷാജിക്കെതിരെ ഹര്‍ജി നല്‍കിയത്. മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും കോടതി ഉത്തരവിട്ടുണ്ട്.
നികേഷ് കുമാര്‍ നേരത്തെ നല്കിയ ഹര്‍ജിയിലും ഹൈക്കോടതി ആദ്യം അയോഗ്യനാക്കിയശേഷം ഉച്ചകഴിഞ്ഞ് വിധി സ്റ്റേ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: