ന്യൂദല്‍ഹി : ഐആര്‍സിടിസി അഴിമതിക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ഇടക്കാല ജാമ്യം. ജനുവരി 19 വരെയുള്ള ജാമ്യം അനുവദിച്ചുകൊണ്ട് ദല്‍ഹി കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കേ ഐആര്‍സിടിസിയുടെ കോണ്ട്രാക്ടുകള് നിയമ വിരുദ്ധമായി രണ്ട് സ്വകാര്യ ഹോട്ടലുകള്‍ക്ക് നല്‍കിയെന്നതാണ് കേസ്. എന്‍ഫോഴ്സ്മെന്റും, സിബിഐയുമാണ് ഇതില്‍ അന്വേഷണം നടത്തിയത്.
അതേസമയം കാലിത്തീറ്റ കുംഭകോണക്കേസില്‍ റാഞ്ചിയില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നതിനാല്‍ ജാമ്യം ലഭിച്ചെങ്കിലും ലാലുവിന് പുറത്തിറങ്ങാന്‍ സാധിക്കില്ല. ജയിലില്‍ കഴിയുന്നതിനാല്‍ പ്രത്യേക ജഡ്ജി അരുണ്‍ ഭരദ്വാജിനു മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ലാലുവിന ഹാജരാക്കിയത്. ജനുവരി 19ന് കേസ് വീണ്ടും പരിഗണിക്കും.
ഐആര്‍ടിസി അഴിമതിക്കേസില്‍ പ്രതികളായ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബറി ദേവിക്കും മകന് തേജസ്വി യാദവിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേല് പട്യാല ഹൗസ് ഇടക്കാല കോടതിയാണ് ജാമ്യം അനുവദിച്ചത്.
റെയില്‍വേ ബോര്‍ഡ് അഡീഷണല്‍ മെമ്പര്‍ ബി. കെ. അഗര്‍വാള്‍ മുന്‍ കേന്ദ്ര മന്ത്രി പ്രേം ഗുപ്ത, അദ്ദേഹത്തിന്റെ ഭാര്യ സരള ഗുപ്ത, ഐആര്‍സിടിസി മാനേജിങ് ഡയറക്ടര്‍ പി.കെ. ഗോയല്‍, ഡയറക്ടര്‍ രാകേഷ് സക്സേന, സുജാത ഹോട്ടല്‍സ് ഉടമ വിജയ് കൊച്ചാര്‍, ചാണക്യ ഹോട്ടല്‍ ഉടമ വിനയ് കൊച്ചാര്‍ എന്നിവരും കേസില്‍ പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: