കൊച്ചി : ശബരിമല കലാമണ്ഡപത്തില്‍ സോപനസംഗീതം അവതരിപ്പിക്കാനുള്ള വിലക്ക് ഹൈക്കോടതി നീക്കി. സോപാന സംഗീതം അവതരിപ്പിക്കാന്‍ എത്തുന്നവര്‍ക്ക് ആശ്യമുള്ള സഹായങ്ങള്‍ നല്‍കാനും ഹൈക്കോടതി ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
ശബരിമല കലാമണ്ഡപത്തില്‍ സോപാന സംഗീതം അവതരിപ്പിക്കുന്നതില്‍ പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് തിരുവല്ല സ്വദേശി എം.ജെ. ശിവകുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവിട്ടിരിക്കുന്നത്. തപസ്യ പത്തനംതിട്ട, ആലപ്പുഴ മേഖ സെക്രട്ടറിയായ ഹര്ജിക്കാരന് മൂന്നു വര്‍ഷമായി നടപ്പന്തലിനു മുന്നിലെ കലാമണ്ഡപത്തില്‍ അയ്യപ്പ സോപാന സംഗീതം വഴിപാടായി അവതരിപ്പിക്കുന്നുണ്ട്.
എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഈ വര്‍ഷം പരിപാടി അവതരിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ മതരമായ ആചാരത്തിന്റെ ഭാഗമാണിതെന്നും സംഗീതാര്‍ച്ചന നിഷേധിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണന്നും കാണിച്ച് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്നാണ് ശബരിമല കല്മണ്ഡപത്തിലെ സംഗീതാര്‍ച്ചനയ്ക്ക് പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയത്. കലാമണ്ഡപത്തില്‍ സോപാന സംഗീതം അവതരിപ്പിക്കാന്‍ തന്നേയും പക്കമേളക്കാരേയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ഇതില്‍ ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: