ന്യൂദല്‍ഹി: ആയുഷ്മാന്‍ ഭാരത് പദ്ധതിക്കു കീഴില്‍ രാജ്യത്തൊട്ടാകെ ഒന്നര ലക്ഷം ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ നിതി ആയോഗ് ശുപാര്‍ശ. ഇവ 2022 നു മുന്‍പ് പ്രവര്‍ത്തനക്ഷമമാകണമെന്നും 75ലെ പുതിയ ഇന്ത്യയ്ക്കുള്ള തന്ത്രമെന്ന രേഖയില്‍ നിര്‍ദ്ദേശിക്കുന്നു
പകര്‍ച്ച വ്യാധികളല്ലാത്ത രോഗങ്ങള്‍, മനോരോഗങ്ങള്‍, പ്രയാധിക്യം മൂലമുള്ള പ്രശ്നങ്ങള്‍, പാലിയേറ്റീവ് കെയര്‍, ട്രോമ സെന്റര്‍ തുടങ്ങിയ സേവനങ്ങളാണ് ഇത്തരം കേന്ദ്രങ്ങളില്‍ നല്‍കേണ്ടത്.
ബ്രിട്ടന്, ഓസ്ട്രേലിയ, നെതര്‍ലാന്‍ഡ്സ്, കാനഡ, സ്വീഡന് തുടങ്ങിയ രാജ്യങ്ങള്‍ ആരോഗ്യമേഖലയ്ക്ക് അനുവദിക്കുന്ന പണത്തിന്റെ സിംഹഭാഗവും പ്രാഥമിക ചികില്‍സയ്ക്കാണ് ചെലവഴിക്കുന്നത്. ഇന്ത്യയില്‍ ആരംഭിക്കുന്ന വെല്‍നസ് കേന്ദ്രങ്ങളും ഇത്തരം കാര്യങ്ങളിലാകണം ഉൗന്നല്‍ നല്‍കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: