തിരുവനന്തപുരം: 86-ാമത് ശിവഗിരി തീര്‍ഥാടനം 30 ന് തുടങ്ങും. ശിവഗിരിതീര്‍ഥാടനത്തിന് ഗുരുദേവന് അനുമതി നല്‍കിയതിന്റെ നവതി വര്‍ഷം കൂടിയാണിത്.
30 ന് രാവിലെ 10 ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലന്, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. പ്രൊഫ. റിച്ചാര്‍ഡ് ഹേ എം.പി, അര്‍ജു പുരസ്കാരജേതാവ് വി.ഭാസ്കരന്, ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. ചടങ്ങില്‍ ശിവഗിരി ടി.വി. ലോഗാപ്രകാശനം നടക്കും.
വൈകിട്ട് 6.30 ന് ആധ്യാത്മിക സമ്മേളനം തമിഴ്നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തും.
31 ന് രാവിലെ 5 നാണ് ശിവഗിരി തീര്‍ത്ഥാടനഘോഷയാത്ര. 10 മണിക്ക് തീര്‍ഥാടന-നവതി സമ്മേളനം. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യാതിഥി ആയിരിക്കും. ഋതംഭരാനന്ദസ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യപ്രഭാഷണം നടത്തും.
ജനുവരി ഒന്നിന് രാവിലെ 10 ന് ശാസ്ത്ര സാങ്കേതിക പരിശീലന സമ്മേളനം നാഗാലാന്‍ഡ് ഗവര്‍ണര്‍ പി.ബി.ആചാര്യ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലിന് സമാപന സമ്മേളനം മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായിരിക്കും. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, മുന്‍ ഡിജിപിമാരായ ടി.പി.സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവര്‍ ആശംസകള്‍ അറിയിക്കും.
ശ്രീനാരായണധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീര്‍ത്ഥാടന സെക്രട്ടറി സ്വാമി വിശാലാനന്ദ, മീഡിയാ കമ്മിറ്റി ചീഫ് കോഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: