കോതമംഗലം: രണ്ടാഴ്ച മുമ്പ് പിറവം പള്ളിയില്‍ ഉണ്ടായ സംഘര്‍ഷം കോതമംഗലം ചെറിയപള്ളിയിലും. ഇന്നലെ ആരാധനയ്ക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗം മത നേതാവ് ഫാ. തോമസ് പോള്‍ റമ്പാനെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
കോടതിവിധി നടപ്പാക്കാത്തതിനെതുടര്‍ന്ന് രൂക്ഷവിമര്‍ശനം കേട്ട പോലീസ്, വിധി നടപ്പാക്കാന്‍ റമ്പാന് സംരക്ഷണ മൊരുക്കിയാണ് പള്ളിയിലെത്തിയത്. പോലീസിനെയും ഓര്‍ത്തഡോക്സ് വിഭാഗത്തെയും പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് യാക്കോബായ വിഭാഗം നിലപാടെടുത്തു. പ്രതിഷേധവുമായെത്തിയ വനിതകള്‍ ഉള്‍പ്പെടെയുള്ള യാക്കോബായ വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചെങ്കിലും ഏതാനും വിശ്വാസികളെ മാത്രമേ അറസ്റ്റ് ചെയ്തുള്ളു.
യാക്കോബായ വിശ്വാസികള്‍ അക്രമാസക്തമാകുമെന്ന് കണ്ട് കൂടുതല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അറസ്റ്റ് നിര്‍ത്തിവച്ചു. ഒന്നരമണിക്കൂറോളം പള്ളി പരിസരത്ത് കാത്തു നിന്ന റമ്പാന് പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉടന്‍ തിരിച്ചുവരുമെന്നും പ്രാര്‍ത്ഥനയ്ക്ക് സാഹചര്യമൊരുക്കണമെന്നും ആവശ്യമുന്നയിച്ച് മടങ്ങി. രാവിലെയുണ്ടായ പോലീസ് ബലപ്രയോഗത്തില്‍ എട്ടു പേര് പരിക്കേറ്റ് ആശുപത്രിയിലാണ്.
ചെറിയപള്ളി വിട്ടുകൊടുക്കില്ല ബാവ
കോതമംഗലം: ഓര്‍ത്തഡോക്സ് വിഭാഗത്തിന് ചെ റിയപള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ. 73 പള്ളികളാണ് മലബാര്‍ ഭദ്രാസനത്തിനു കീഴി ലുള്ളത്. ഇതില്‍ രണ്ടു പള്ളിയിലൊഴികെ പ്രശ്നങ്ങള്‍ മധ്യസ്ഥമാര്ഗത്തിലൂടെ രമ്യതയിലായി. ഈ മാര്‍ഗം ഇവിടെ എന്തുകൊണ്ട് സ്വീകരിക്കുന്നില്ലെന്നും ബാവ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: