കൊല്ലം: അയ്യപ്പജ്യോതിക്കൊരുങ്ങാന് ആഹ്വാനം ചെയ്ത് ആചാര്യന്മാരും രംഗത്ത്. സംസ്കാരത്തെ രക്ഷിക്കാനും ക്ഷേത്രങ്ങളുടെ നിലനില്പിനുമായുള്ള മുന്നേറ്റത്തില്‍ എല്ലാ ഭക്തജനങ്ങളും അണിനിരക്കണമെന്ന് തന്ത്രിമുഖ്യന്‍ അടിമുറ്റത്ത് സുരേഷ് ഭട്ടതിരി ആഹ്വാനം ചെയ്തു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ നൂറുകണക്കിന് ക്ഷേത്രങ്ങളുടെ താന്ത്രികാവകാശമുള്ളയാളാണ് അടിമുറ്റത്ത് സുരേഷ് ഭട്ടതിരി.
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ 26ന് സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി ക്ഷേത്രാചാരങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് ഭക്തര്‍ നല്കുന്ന മറുപടിയാകണമെന്ന് അദ്ദേഹം പറഞ്ഞു. തൃപ്പനയം ദേവീക്ഷേത്രത്തില്‍ നടന്ന കോടി അര്‍ച്ചനയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഭട്ടതിരി.
ഭരണകൂടം ഹൈന്ദവ സംസ്കാരത്തെ അവഹേളിക്കുകയാണ്. ആചാരങ്ങള്‍ ഭാവിതലമുറയ്ക്ക് സുരക്ഷിതമായി പകര്‍ന്ന് കൊടുക്കേണ്ട ധര്‍മം ഏറ്റെടുത്ത് വേണം എല്ലാ വിശ്വാസികളും അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാന്‍.
ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഹൈന്ദവ ഐക്യമല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: