കോതമംഗലം: കോടതി വിധി നടപ്പാക്കുന്നതുവരെ കോതമംഗലം പള്ളിയില്‍ നിന്ന് മടങ്ങില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം മത നേതാവ് ഫാ. തോമസ് പോള്‍ റമ്പാന്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയ് റമ്പാനെ വിശ്വാസികള്‍ തടഞ്ഞിട്ട് 19 മണിക്കൂര്‍ പിന്നിടുകയാണ്. റമ്പാനും 4 ഓര്‍ത്തഡോക്സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നില്‍ നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ പള്ളി അങ്കണത്തില്‍ പ്രതിഷേധം നടത്തിയിരുന്നു.
ആരാധനാ അവകാശത്തെച്ചൊല്ലി ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളിയില്‍ ഫാ. തോമസ് പോള്‍ ആരാധന നടത്താന്‍ എത്തിയതോടെയാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്.
രാവിലെ പള്ളിയിലെത്തിയ റമ്പാന് നേരെ യാക്കോബായ വിശ്വാസികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് കൂട്ട അറസ്റ്റ് തുടങ്ങിയെങ്കിലും പ്രശ്നം നിയന്ത്രണാതീതമാവുമെന്ന് കണ്ട് റമ്പാനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍ പള്ളിയിലെത്തി വീണ്ടും പ്രാര്‍ത്ഥന നടത്താന്‍ ശ്രമിച്ച റമ്പാന് തോമസ് പോളിനെ യാക്കോബായ വിഭാഗക്കാര്‍ തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: