തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനേയും അഴിമതിയേയും ചേര്‍ത്ത് സര്‍ക്കാരിനെതിരെ പ്രസംഗിച്ച ഡിജിപി ജേക്കബ് തോമസിന്റെ സസ്പെന്ഷന് മൂന്നാമതും നീട്ടി. ആറ് മാസത്തേക്കാണ് സസ്പെന്ഷന് നീട്ടിയത്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി.
നിലവില്‍ സസ്പെന്‍ഷനിലാണ് ജേക്കബ് തോമസ്. എന്നാല്‍ ജേക്കബ് തോമസിന്റെ സസ്പെന്ഷന് കാലാവധി ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍, സസ്പെന്ഷന് ഇനിയും നീട്ടണമെങ്കില്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ അനുമതി വേണം. കേന്ദ്രാനുമതിക്കായി അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ കമ്മീഷന് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിനെ വീണ്ടും സന്ദര്‍ശിച്ച ശേഷം കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി അയക്കുന്നത്.
കേരളത്തിലെ ഭരണസംവിധാനത്തിലെ വിവിധ താത്പര്യങ്ങള്‍’ എന്ന വിഷയത്തില്‍ ഗാന്ധി സ്മാരക സമിതി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ജേക്കബ് തോമസ് വിവാദ പരാമര്‍ശം നടത്തിയത്. സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: