തിരുവനന്തപുരം : തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന നിയമം നടപ്പാക്കുന്നുണ്ടോയെന്ന് അറിയാനുള്ള മിന്നല്‍ പരിശോധനയില്‍ 115 സ്ഥാപനങ്ങള്‍ കുടുങ്ങി. മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ നൈപുണ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഈ സാധനങ്ങള്‍ കുടുങ്ങിയത്.
കേരളത്തിലെ കടകളുടേയും വാണിജ്യ സ്ഥാപനങ്ങളുടേയും 1960ലെ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് തൊഴില്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം ഉറപ്പു വരുത്തിക്കൊണ്ടുള്ള നിയമം പാസ്സാക്കിയത്.
സംസ്ഥാനത്തെ 239 ടെക്സ്റ്റെയില്‍സ്, ജുവല്ലറി ഷോപ്പുകളിലാണ് പരിശോധന നടത്തിയത്. ചട്ടലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ തൊഴില്‍ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ മൂന്നു ദിവസത്തിനകം തഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തി ബന്ധപ്പെട്ട ഓഫീസില്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നിട്ടും മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത കടകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: