കൊച്ചി : പിറവം പള്ളിയിലെ അവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി. പിറവം സെന്റ് മേരീസ് പള്ളിക്കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്നാണ് ഡിവിഷന് ബെഞ്ച് പിന്മാറിയത്.
ജസ്റ്റിസ് വി. ചിദംബരേഷ്, നാരായണ പിഷാടി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ഇത് രണ്ടാം തവണയാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്മാറുന്നത്. ഇങ്ങനെപോയാല്‍ കേസ് പരിഗണിക്കാന്‍ ജഡ്ജിമാരില്ലാതെ വരുമോ എന്നും ഹര്‍ജിയില്‍ നിന്ന് പിന്മാറുന്നതിനിടെ ജസ്റ്റിസ് പി. ചിദംബരേഷ് ചോദിച്ചു.
പിറവം പള്ളിയില്‍ മതപരമായ ചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്ത്ഡോക്സ് വിഭാഗത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് പോലീസ് സംരക്ഷണം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഇതിനുമുമ്പ് പി. ആര്. രാമചന്ദ്രമേനോന്‍, ദേവന് രാമചന്ദ്രന് എന്നിവരും പിന്മാറിയിരുന്നു.
അതേസമയം പൊതു സമൂഹവുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റു പ്രശ്നങ്ങള്‍ പോലെയല്ല പിറവം പള്ളിക്കേസെന്നും ഒത്തു തീര്‍പ്പിലൂടെ പരിഹരിച്ചില്ലെങ്കില്‍ അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന മറ്റ് പള്ളികളിലേക്കും ഇത് വ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: