കൊച്ചി: വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈന്റെ റേഷൻ കാർഡ് റദ്ദ് ചെയ്യാൻ നിർദേശം. ബിപിഎൽ റേഷൻ കാർഡ് റദ്ദ് ചെയ്യാനാണ് നിർദേശം. ഭക്ഷ്യമന്ത്രി പി തിലോത്തമനാണ് നിർദേശം നൽകിയത്.
മാസം അരലത്തിലധികം രൂപ സര്‍ക്കാരില്‍നിന്ന് പ്രതിഫലം പറ്റുന്ന വനിതാകമ്മീഷന് അദ്ധ്യക്ഷ റേഷന്‍കാര്‍ഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ഗണത്തിലാണെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
എറണാകുളം ജില്ലയിലെ എളംകുന്നപ്പുഴ പഞ്ചായത്ത് പരിധിയിലെ മുരിക്കുംപാടം റേഷന്‍ കടയില്‍ 1735038020 നമ്പര്‍ റേഷന്‍ കാര്‍ഡിലാണ് ജോസഫൈന് ഉള്‍പ്പെട്ടിട്ടുള്ളത്. വനിതാ കമ്മീഷന് അദ്ധ്യക്ഷ എന്നനിലയ്ക്ക് പ്രതിമാസം 60,000 രൂപ കൈപ്പറ്റുമ്പോഴും റേഷന്‍കാര്‍ഡിലുള്ള 7 പേരുടെയും കൂടി പ്രതിമാസ വരുമാനമായി കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 1800 രൂപ മാത്രം. ജോസഫൈന്റെ സഹോദരന് ജോണ്‍സന്റെ ഭാര്യ മേരി ലിയോണിയ മോളിയാണ് കാര്‍ഡ് ഉടമ.
ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണ്‍ കണക്ഷനും പാചകവാതക സിലിണ്ടറും മോട്ടോര്‍ വാഹനങ്ങളും ഉള്ള കുടുംബമായിട്ടും ദാരിദ്ര്യരേഖക്ക് താഴെയെന്നാണ് റേഷന്‍ കാര്‍ഡില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: