ന്യൂദല്‍ഹി: പാട്ടക്കരാര്‍ ലംഘിച്ചതിന് രാജ്യതലസ്ഥാനത്തെ കണ്ണായസ്ഥലത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഓഫീസ് ഒഴിഞ്ഞുകൊടുക്കാന്‍ കോടതി ഉത്തരവ്. ഐടിഒയില്‍ പ്രവര്‍ത്തിക്കുന്ന ഹെറാള്‍ഡ് ഹൗസ് രണ്ടാഴ്ചയ്ക്കകം ഒഴിഞ്ഞുകൊടുക്കണമെന്നാണ് ദല്‍ഹി ഹൈക്കോടതി വിധിച്ചത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് കോടതിവിധി.
പാട്ടക്കരാര്‍ ലംഘിച്ചതിനാല്‍ ഹെറാള്‍ഡ് ഹൗസ് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 30നാണ് കേന്ദ്രം ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള പത്രം നടത്തുന്നതിനായാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്റിന് കോടികള്‍ വിലമതിപ്പുള്ള ഭൂമിയും കെട്ടിടവും ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാര്‍ തുച്ഛമായ തുകയ്ക്ക് പാട്ടക്കരാര്‍ നല്‍കിയത്.
എന്നാല്‍ പത്രനടത്തിപ്പിനായി നല്കിയ ഭൂമി വ്യവസ്ഥകള്‍ ലംഘിച്ച് തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചതാണ് വിവാദമായത്. ഇതിനെതിരെ സുബ്രഹ്മണ്യന് സ്വാമി നല്കിയ കേസില്‍ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയുമടക്കമുള്ള നേതാക്കള്‍ ജാമ്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: