ന്യൂദല്‍ഹി : ഭാര്യയെ കൊന്ന് തന്തൂരി അടുപ്പിലിട്ട് കത്തിച്ച കേസില്‍ പ്രതിയായ സുശീല്‍ ശര്‍മ്മയെ വിട്ടയയ്ക്കാന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. 23 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ശര്‍മ്മയുടെ കേസ് പുനപരിശോധ നടത്തണമെന്ന ഹര്‍ജിയിലാണ് ഇയാളെ വിട്ടയയ്ക്കാന് ഉത്തരവായത്. ശര്‍മ്മയെ എത്രയും വേഗം വിട്ടയയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
1995ലാണ് ഭാര്യ നൈന സാഹ്നിയെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ശര്‍മ്മ കൊലപ്പെടുത്തിയശേഷം വെട്ടി നുറുക്കിയശേഷം തന്തൂരി അടുപ്പില്‍ വെച്ച് കത്തിക്കുന്നത്. തന്തൂരി കൊലപാതകം എന്നാണ് കേസ് അറിയപ്പെടുന്നത്.
2003ല്‍ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചതിനെ തുടര്‍ന്ന് 2007ല്‍ ദല്‍ഹി കോടതിയില്‍ അപ്പീല്‍ നല്കി. പിന്നീട് 2013ല്‍ സുപ്രീംകോടതി നൈനയെ വെട്ടിനുറുക്കിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: