കോട്ടയം: ശബരിമല ആചാരലംഘനത്തിന് 23ന് എത്തുന്ന 30 അംഗ ചെന്നൈ യുവതീ സംഘത്തിന് പിന്നില്‍ മാവോയിസ്റ്റ്, ഇസ്ലാമിക തീവ്രവാദ സംഘടനകള്‍. നാളെ കോട്ടയത്ത് എത്തുന്ന സംഘത്തിന് സ്വീകരണം നല്‍കുമെന്ന് മാവോയിസ്റ്റ്, ദളിത് സംഘടനകള്‍ പ്രഖ്യാപിച്ചു. ഇതിന് മുന്നോടിയായി കോട്ടയത്ത് സിപിഐ(എംഎല്), ദളിത് അവകാശ സംരക്ഷണ സമിതി, ദളിത് ഐക്യവേദി, ഭൂഅവകാശ സംരക്ഷണ സമിതി എന്നീ സംഘടനകളുടെ നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി.
പമ്പയില്‍ എത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് വനിതാ സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉറപ്പ് കിട്ടിയതായി നേതാക്കള്‍ പറഞ്ഞു. സംഘത്തിന് നേതൃത്വം നല്കുന്ന മനിതിയുടെ കോ-ഓര്‍ഡിനേറ്റര്‍ സെല്‍വി നവംബര്‍ 14ന് മാവോയിസ്റ്റ്, ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 11 സംഘടനകളാണ് ഈ സമ്മേളനത്തില്‍ പങ്കെടുത്തത്. കോട്ടയം കേന്ദ്രീകരിച്ചാണ് ഇവരുടെ വരവിനുള്ള ആസൂത്രണം. തീവ്ര ഇസ്ലാമിക സംഘടനകളാണ് ഇവര്‍ക്ക് പിന്നിലുള്ളത്.
ഹിന്ദുസമൂഹത്തില്‍ ജാതീയമായ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ഇസ്ലാമിക സംഘടനകള്‍ ശ്രമിച്ചിരുന്നു. നവോത്ഥാനത്തിന്റെ പേരില്‍ ഇതിന് സംസ്ഥാനസര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതോടെ ഇവരുടെ ശ്രമത്തിന് തീവ്രതകൂടി. വിജയപുരം അതിരൂപതയില്‍ ദളിത് ക്രൈസ്തവര്‍ നേരിടുന്ന അതിക്രൂരമായ ജാതീയ വിവേചനത്തിനെതിരെ ദളിത് ക്രൈസ്തവര്‍ സമരം തുടങ്ങിയിട്ട് നാളുകളായി. ഈ പ്രശ്നത്തില്‍ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യാത്ത ദളിത് സംഘടനകളും മാവോയിസ്റ്റ് സംഘടനകളുമാണ് ശബരിമല പ്രശ്നത്തില്‍ അമിത പ്രാധാന്യം നല്കി രംഗത്തിറങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: