കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി നടത്താനിരുന്ന രഥയാത്രകള്‍ക്ക് അനുമതി നല്കിയ സിംഗിള്‍ ബെഞ്ചിന്റെ നടപടി ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കൂടി പരിശോധിച്ച് തീരുമാനം കൈക്കൊള്ളാനാവശ്യപ്പെട്ട ഹര്‍ജി വിചാരണക്കോടതിക്ക് മടക്കി അയച്ചു.
വര്‍ഗീയ കലാപമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നു പറഞ്ഞ് രഥയാത്രകള്‍ മമത സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതിനെതിരെ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് യാത്രകള്‍ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: