മുംബൈ: വിവാദങ്ങള്‍ക്ക് വിട. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഡബ്ല്യൂ.വി. രാമന് പരിശീലിപ്പിക്കും. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബാറ്റിങ് കണ്‍സള്‍ട്ടന്റായ രാമനെ പരിശീലകനായി ബിസിസിഐ നിയോഗിച്ചു. സാധ്യതാ പട്ടികയിലുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ പരിശീലകന് ഗാരി കേഴ്സ്റ്റണിനെ മറികടന്നാണ് രാമന്റെ വരവ്. ദക്ഷിണാഫ്രിക്കന്‍ താരമായിരുന്ന ഗാരിക്കു കീഴില്‍ ഇന്ത്യ 2011 ല്‍ ഏകദിന ലോകകപ്പ് നേടി. ഐപിഎല്ലില്‍ ബെംഗളൂരുവിന്റെ പരിശീലകനായി തുടരുന്നതാണ് ഇദ്ദേഹത്തിന് തിരിച്ചടിയായത്. ഹെര്‍ഷല്‍ ഗിബ്സ്, ബ്രാഡ് ഹോഗ്, രമേഷ് പൊവാര്‍ എന്നിവരും അവസാന പട്ടികയിലുണ്ടായിരുന്നു.
ക്രിക്കറ്റ് ബോര്‍ഡിന്റെ മൂന്നംഗ സെലക്ഷന് കമ്മിറ്റിയാണ് പരിശീലകനെ തെരഞ്ഞെടുത്തത്. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗേക്ക്വാദ,് ശാന്ത രംഗസ്വാമി എന്നിവരായിരുന്നു സമിതിയംഗങ്ങള്‍. അമ്പത്തിമൂന്നുകാരനായ രാമന് ഇന്ത്യക്കായി ആകെ 38 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
അതേസമയം, ക്രിക്കറ്റ് ടീം പരിശീലകനെ തെരഞ്ഞെടുത്ത രീതിയെ വിമര്‍ശിച്ച് ഡയാന എഡുല്‍ജി രംഗത്തെത്തി. ബിസിസിഐയുടെ കൃത്യമായ താത്പര്യ പ്രകാരമാണ് പരിശീലകനെ നിയമിക്കുന്നതെന്ന് പറഞ്ഞ എഡുല്‍ജി നിയമവ്യവസ്ഥയെ കളിയാക്കുകയാണെന്നും വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: