തൃശൂര്‍: കവിത മോഷണത്തെ തുടര്‍ന്ന് ദീപാ നിശാന്തിന് ടി.പത്മനാഭന്റെ വിമര്‍ശനം. മറ്റൊരാളുിടെ കവിത സ്വന്തം പേരില്‍ നല്കിയ സംഭവം കേട്ടപ്പോള്‍ ദു:ഖം തോന്നിയെന്നും ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കുവാന്‍ അര്‍ഹതയുണ്ടോയെന്നും പത്മനാഭന് കുറ്റപ്പെടുത്തി. സുഗതകുമാരിയും ബാലാമണിയമ്മയുമൊക്കെ വിഹരിച്ച മേഖലയിലാണ് ഇങ്ങനെ നടന്നത്.
കവിത മോഷ്ടിച്ച സംഭവം വിവാദമായതോടെ നിയമനടപടിയെ കുറിച്ച് ആലോചിക്കുമെന്ന് യുവ കവി എസ്. കലേഷ് അറിയിച്ചിരുന്നു. 2011ല്‍ എസ് കലേഷ് എഴുതിയ അങ്ങനയിരിക്കെ മരിച്ചുപോയി ഞാന്‍/ നീ എന്ന കവിതയാണ് എകെപിസിടിഎയുടെ മാസികയില്‍ അധ്യാപിക ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായതോടെ സംഭവത്തില്‍ അധ്യാപിക ദീപാ നിശാന്ത് മാപ്പ് പറഞ്ഞെങ്കിലും മാപ്പല്ല മറുപടിയാണ് വേണ്ടതെന്നായിരുന്നു കലേഷിന്റെ വാദം.
തന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷച്ചവര്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും അതിന് താന്‍ അര്‍ഹനാണെന്നും കലേഷ് വ്യക്തമാക്കിയിരുന്നു. പിന്നീട് കവിത പകര്‍ത്തി നല്‍കിയത് ശ്രീചിത്രനാണ് എന്ന് വാര്‍ത്തകള്‍ പുറത്തുവരികയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: