തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിട്ടതുമൂലം ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് അറുനൂറിലധികം സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ടെന്നാണ് ശനിയാഴ്ചത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണ് മുടക്കമില്ലാതെ ഓടുന്നത്. ഓര്‍ഡിനറി സര്‍വീസുകളാണ് ജീവനക്കാരുടെ ക്ഷാമം മൂലം റദ്ദാക്കിയതില്‍ അധികവും.
3,861 എംപാനല്‍ കണ്ടക്ടര്‍മാരെയാണ് കൂട്ടത്തോടെ പിരിച്ച് വിട്ടത്. എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ട് പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനംനല്‍കാന്‍ 4051 പേര്‍ക്ക് അഡൈ്വസ് അയച്ചെങ്കിലും 1,472 പേര് മാത്രമാണ് ഹാജരായത്.
അതേസമയം, പിഎസ് സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്കിയ കണ്ടക്ടര്‍മാര്‍ക്കുള്ള പരിശീലനം ശനിയാഴ്ച മുതല്‍ ആരംഭിച്ചു. രണ്ട് ദിവസത്തെ പരിശീലനത്തിന് ശേഷം ഇവര്‍ക്ക് ബസുകളുടെ സ്വതന്ത്ര ചുമതല നല്‍കും.
പുതിയ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് അല്പം പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ കുറവ് വന്നിട്ടില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. വെള്ളിയാഴ്ച ഏഴുകോടി കളക്ഷന്‍ ലഭിച്ചെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: