പത്തനംതിട്ട : ശബരിമലയില്‍ ദര്‍ശനത്തിനായി നൂറോളം യുവതികള്‍ എ്ത്തുമെന്ന് റിപ്പോര്‍ട്ട്. കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടകം, ഒറീസ, കൊല്‍ക്കത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 45 യുവതികള്‍ സന്നിധാനത്തേയ്ക്ക് എത്തുമെന്ന് ഇന്റലിജെന്‍സാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇത് പരാജയപ്പെട്ടതോടെ ‘നവോത്ഥാനകേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ആക്ടിവിസ്റ്റുകളെ സംഘടിച്ച് മലയകറാനാണ് തീരുമാനിച്ചിരിക്കുന്നത്.
കോഴിക്കോട് സ്വദേശികളായ വടകര കുറുമ്പൊയില്‍ എല്‍കെ ശ്രേയസ്, ഏറാമല സ്വദേശി രജീഷ്, ആലുവ സ്വദേശി സിഎസ് മുരളി ശങ്കര്‍ എന്നിവടരുടെ നേതൃത്വത്തിലാണ് ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ യുവതികളെ സംഘടിപ്പിച്ചത്. സംഘാടകരില്‍ ചിലര്‍ ഇസ്ലാമിക മതമൗലിക സംഘടനകളുമായി അടുത്തബന്ധം പുലര്‍ത്തുന്നവരും ശബരിമലയേയും ഹിന്ദുമതത്തെയും അവഹേളിക്കുന്ന സമീപനം സ്വീകരിക്കുന്നവരുമാണ്.
തമിഴ് നാട്ടില്‍ നിന്നു മനിതി എന്ന സംഘടനയാണ് യുവതികളെ എത്തിക്കുന്നത്. സംഘം നാളെ എറണാകുളത്ത് ഒത്തുചേര്‍ന്ന് കോട്ടയം വഴി ശബരിമലയില്‍ എത്തുമെന്നാണ് വിവരം. ഒറ്റപ്പെട്ട യുവതി പ്രവേശനം പോലും സംഘര്‍ഷത്തിലേക്ക് വഴിവെച്ചതിനാല്‍ ആക്ടിവിസ്റ്റുകള്‍ സംഘടിച്ചെത്തുന്നത് ചിലപ്പോള്‍ സ്ഥിഗതികള്‍ വഷളാക്കിയേക്കാം എന്നാണ് ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: