കൊച്ചി: വനിതാ മതിലിന് സംസ്ഥാന ഖജനാവിലെ പണമല്ല ചെലവാക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നത് പച്ചക്കളം. ഇതുസംബന്ധിച്ച ഹൈക്കോടതിയുടെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ബജറ്റ് തുകയാണ് ഇതിനായി വിനിയോഗിക്കുന്നതെന്ന വ്യക്തതവന്നത്.
ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തിലും അറിയിച്ചിരുന്നു. വനിതാ മതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന പിണറായി സര്‍ക്കാരിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. ധനമന്ത്രി തോമസ് ഐസക്കും പൊതു ഖജനാവില്‍ നിന്നുള്ള പണമല്ലെന്ന് അറിയിച്ചതാണ്. എന്നാല്‍ ഈ വാദങ്ങളൊക്കെ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍. പൊതു ഖജനാവിലെ പണംകൊണ്ട് വനിതാ മതില് തീര്‍ക്കുമെന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ടെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവ് സൂചിപ്പിക്കുന്നുണ്ട്.
എന്നാല്‍ തുക ചെലവഴിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളാണ്. ഇതില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി അറിയിച്ചു. എന്നാല്‍ ചെലവാക്കുന്ന തുകയുടെ കണക്കുകള്‍ ബോധിപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം വനിതാ മതിലിനായി ചെലവഴിക്കുന്ന പണത്തിന്റെ കണക്കുകള്‍ ആറുമാസത്തിനകം നല്‍കിയിരിക്കണം.
വനിതാ, ശിശു സംരക്ഷണത്തിനായുള്ള 50 കോടി രൂപയുടെ ഫണ്ട് വിനിയോഗിച്ചിട്ടില്ല. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാറായ സാഹചര്യത്തില്‍ അത് വിനിയോഗിക്കേണ്ടതുണ്ട്. വനിത മതില് സ്ത്രീ ശാക്തീകരണത്തിനാണെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: