കൊച്ചി: കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ശാശ്വത പരിഹാരമല്ല താല്‍ക്കാലിക നേട്ടം മാത്രമാണെന്ന് നബാര്‍ഡ്. കാര്‍ഷിക രംഗത്ത് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ജിജി മാമ്മന്‍ പറഞ്ഞു. ഇന്‍ക്ലുസീവ് ഇന്ത്യാ ഇക്കണോമിക് ഫോറം 2018 (ഐഐഇഎഫ്)-ല്‍ സംസാരിക്കുകയായിരുന്നു.
കര്‍ഷിക വരുമാനം 2022 -ല്‍ ഇരട്ടിയാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളില്‍ ഏറ്റവും പ്രധാനം, ഏഴെണ്ണമാണ്. ജലസേചനം, സംഭരണ സംവിധാനം, സംസ്കരണം, വൈവിധ്യവല്കരണം, സാങ്കേതിക സഹായം, വിപണിയൊരുക്കല്‍ തുടങ്ങിയ മേഖലകളില്‍ ലക്ഷത്തിലേറെ കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചതായി അദ്ദേഹം പറഞ്ഞു.
ഫിഷറീസ്- മൃഗസംരക്ഷ മേഖലയില്‍ 10,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച അനുവദിച്ചതായും നബാര്‍ഡ് വഴി സഹായം ലഭ്യമാക്കുമെന്നും സിജിഎം അറിയിച്ചു.
രാജ്യത്തെ 99 ശതമാനം വീടുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ആയത് സര്‍ക്കാര്‍ നേട്ടമാണ്. മുദ്ര ബാങ്ക് ലോണ്‍ പദ്ധതി തുടങ്ങിയിട്ട് മൂന്നുവര്‍ഷമേ ആയുള്ളു, വന്‍ വിജയമാണ്. മറ്റ് ബാങ്ക് ലോണുകള്‍ക്ക് കിട്ടാക്കടത്തിന്റെ നിരക്ക് ആറുമുതല്‍ എട്ടു ശതമാനം വരെയാണ്, മുദ്രയുടേത് കുറവാണ്.
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് കടമെഴുതിത്തള്ളല്‍ പോരാ. ഭൂമി കൈവശം വെക്കുന്നതിന്റെ തോത്, കരാര്‍കൃഷി നടത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഇതിനെല്ലാം പുതിയ നിയമ നിര്‍മാണം വേണ്ടിവരും. നാബ്വെഞ്ച്വര് എന്ന പുതിയ സംവിധാനത്തിലൂടെ നാബാര്‍ഡ് കര്‍ഷകരെ സഹായിക്കുന്ന ഡിജിറ്റല്‍ സാങ്കേതിക സ്റ്റാര്‍ട്ടപ് പദ്ധതികളെ സഹായിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സിജിഎം പറഞ്ഞു.
ഐഐഇഎഫ് 2018 ജിജി മാമ്മന്‍ ചെയ്തു. ദേശീയ വനിതാ കമ്മീഷന് മുന്‍ അധ്യക്ഷ ലളിത കുമാരമംഗലം, ഫെഡറല്‍ ബാങ്ക് മുന്‍ ചീഫ് ജനറല്‍ മാനേജര്‍ ജഗദീശന്, കെപിബി നിധി ചെയര്മാന് എ.ആര്. മോഹന്‍, ജന്മഭൂമി എംഡി: എം. രാധാകൃഷ്ണന് പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: