കോട്ടയം: സിസ്റ്റര്‍ അഭയ വധക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥര്‍ ആരോപണവിധേയനെ സഹായിച്ചെന്ന പരാതി കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം കൈമാറി. സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ, എസ്.പി. ഷിയാസ്, ഡിവൈഎസ്പി ദേവരാജ്, ഹൈക്കോടതി സിബിഐ സ്റ്റാന്റിംഗ് കൗണ്‍സില്‍ ശാസ്തമംഗലം എസ്. അജിത് കുമാര്‍, സിബിഐ കോടതി പ്രോസിക്യൂട്ടര്‍ മനോജ് കുമാര്‍ എന്നിവര്‍ക്കെതിരെ അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരയ്ക്കലാണ് പരാതി നല്‍കിയത്.
അഭയ കേസ് രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ സിബിഐ കോടതി വിചാരണ കൂടാതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സെക്രട്ടറി എന്നിവര്‍ രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അപ്പീല്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യാതെ ആരോപണവിധേയനെ സഹായിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കാനാണ് സിവിസിക്ക് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സെക്രട്ടറി കത്ത് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: