കൊച്ചി: ഗുരുതര ക്രമക്കേടുകളെ തുടര്‍ന്ന് പിടിച്ചുവിട്ട കേരള ഒളിമ്പിക് അസോസിയേഷന് ഭരണസമിതി തെരഞ്ഞെടുപ്പ് ജനുവരി 14ന്്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 2013 ന്് ശേഷം തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. വാര്‍ഷിക സമ്മേളനം ചേര്‍ന്നിട്ടില്ല തുടങ്ങിയ ഗുരുതര ക്രമക്കേടുകളെ തുടര്‍ന്നായിരുന്നു അസോസിയേഷന് പിരിച്ചുവിട്ടത്.
പിന്നീട് 2018 ഫെബ്രുവരിയില്‍ മറിയാമ്മ കോശിയുടെ നേതൃത്വത്തില്‍ ഇടക്കാല ഭരണസമിതിയായിരുന്നു. ഭരണച്ചുമതല. കൊല്ലം ജില്ലാ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് കേരള സ്പോര്‍സ് കൗണ്‍സിലിനെയും കേരള ഒളിമ്പിക് അസോസിയേഷന് അഡ്ഹോക്ക് കമ്മറ്റിയെയും കക്ഷിചേര്‍ത്ത് ഹൈക്കോടതിയില്നല്കിയ റിട്ട് ഹര്‍ജി പരിഗണിച്ച് 2018 ജൂലൈ 27ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഉത്തരവായിരുന്നു.
ഈ വിധിക്കെതിരെ കേരള ഒളിമ്പിക് അസോസിയേഷന് നവംബര്‍ 31ന് മുന്‍പായി തെരഞ്ഞെടുപ്പ് നടത്താമെന്ന് വിധി സമ്പാദിച്ച് നവംബര്‍ 21ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നാരോപിച്ച് കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന് ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. ടേബിള്‍ടെന്നീസ് അസോസിയേഷന്റെ പേരും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഡിസംബര്‍ മൂന്നിന് ഒളിമ്പിക് അസോസിയേഷന് ഇടക്കാല കമ്മറ്റി പുതിയ തെരഞ്ഞെടുപ്പ് തീയതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
മുന്‍ ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ്്, അഡ്വ. അശ്വിന് സേതുമാധവന് എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷണറായും റിട്ടേണിങ് ഓഫീസറായും നിയമിച്ചു. ഇന്ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. 28നാണ് അസോസിയേഷനുകള്‍ക്ക് പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യാനുള്ള അവസാന തീയതി. 30ന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. നാമനിര്‍ദേശ പത്രിക ജനുവരി മൂന്നുവരെ സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറിന് ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: