മുംബൈ: ബിസിസിഐ 160 കോടി നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ 2023-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റുമെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). 2016 ട്വന്റി20 ലോകകപ്പ് ഇന്ത്യയില്‍ നടന്നപ്പോള്‍ നികുതി ഇളവ് ചെയ്യാത്തതിനാല്‍ ഐസിസിക്ക് നഷ്ടം വന്നെന്നാണ് വിമര്‍ശനം.
മുന്‍ ബിസിസിഐ പ്രസിഡന്റ് കൂടിയായ ശശാങ്ക് മനോഹറാണ് ഐസിസി അധ്യക്ഷന്‍. എന്നാല്‍ 2016 ലെ ലോകകപ്പിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പ്രതീക്ഷിച്ച നികുതിയിളവ് ലഭിക്കാത്തതാണ് പ്രശ്നത്തിന് കാരണം എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
ഡിസംബര്‍ 31-ന് ഉള്ളില്‍ തുകയടച്ചില്ലങ്കില് ബിസിഐയുടെ വാര്‍ഷിക വരുമാനത്തില്‍നിന്ന് ഈടാക്കുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. 2021-ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെയും 2023-ലെ ഏകദിന ലോകകപ്പിന്റെയും വേദി മാറ്റുമെന്നും പറഞ്ഞു. ട്വന്റി20 ലോകകപ്പില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് നികുതിയിളവ് ലഭിച്ചിരിന്നുല്ല. ഇതിലുണ്ടായ നഷ്ടം പരിഹാരിക്കാനായി ബിസിസിഐ 160 കോടി നല്‍കണമെന്നാണ് ഐസിസിയുടെ നിര്‍ദേശം. എന്നാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്നും ആവശ്യത്തിനുള്ള തെളിവുകള്‍ കൈയ്യിലുണ്ടെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: