ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പ്. ഈ സീസില്‍ ലീഗില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. ഇന്നലെ നടന്ന മത്സരത്തില്‍ വോള്‍വര്‍ഹാംപ്ടണെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. മുഹമ്മദ് സല, വിര്‍ജില്‍ വാന്‍ ഡൈക്ക് എന്നിവരാണ് ഗോള്‍ നേടിയത്.
18 മത്സരങ്ങള്പൂര്ത്തിയായപ്പോള് 15 വിജയവും മൂന്ന് സമനിയുമടക്കം 48 പോയിന്റുമായാണ് ലിവര്‍പൂള്‍ കിരീടം ലക്ഷ്യമാക്കി കുതിക്കുന്നത്. ഇത്തവണ കിരീടം നേടിയാല്‍ പ്രീമിയര്‍ ലീഗ് കിരീടത്തിനായുള്ള 28 വര്‍ഷത്തെ കാത്തിരിപ്പിന് അറുതിയാകും. 1989-90 സീസണിലാണ് ലിവര്‍പൂള്‍ അവസാനമായി പ്രീമിയര്‍ ലീഗില്‍ ജേതാക്കളായത്. 17 മത്സരങ്ങള്‍ കളിച്ച് 44 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്.
പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്ക്കുന്നതിലുംലിവര്പൂളിനായിരുന്നു മുന്‍തൂക്കം. കളിയുടെ 62 ശതമാനവും പന്ത് കൈവശംവച്ച അവര്‍ മത്സരത്തില്‍ ആകെ തൊടുത്ത 15 ഷോട്ടുകളില്‍ ആറെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. എന്നാല്‍ രണ്ടെണ്ണമേ വലയിലെത്തിയുള്ളൂ.
കളിയുടെ തുടക്കത്തില്‍ ഒന്ന് രണ്ട് അവസരങ്ങള്‍ ലഭിച്ചത് വോള്വര്ഹാംപ്ടനായിരുന്നു. എന്നാല്‍ ആദ്യം ഗോളടിച്ച് ലിവര്‍പൂള്‍. 18-ാം മിനിറ്റില്‍ ബോക്സിന്റെ മധ്യത്തില്‍ നിന്ന് ഈജിപീഷ്യന് സ്ട്രൈക്കര്‍ മുഹമ്മദ് സലയാണ് നിറയൊഴിച്ചത്. ലീഡ് നേടിയതോടെ ലിവര്‍പൂളും വഴങ്ങിയ ഗോള്‍ തിരിച്ചുനല്‍കാന്‍ വോള്വര്ഹാംപ്ടനും വാശിയേറിയ ആക്രമണ, പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ കൂടുതല്‍ തവണ വല കുലുങ്ങിയില്ല. പിന്നീട് 68-ാം മിനിറ്റില്‍ ലിവര്‍പൂള്‍ പട്ടിക തികച്ചു. സല ഒരുക്കിയ അവസരത്തില്‍ നിന്ന് വിര്‍ജില്‍ വാന്‍ ഡൈക്കാണ് വല കുലുക്കിയത്. അതിനുശേഷം ആശ്വാസഗോളിനായി വോള്‍വര്‍ഹാംപ്ടണ്‍ താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ലിവര്‍പൂള്‍ ഗോളിയെ കീഴടക്കാനായില്ല. 18 കളികളില്‍ നിന്ന് 25 പോയിന്റുമായി 7-ാം സ്ഥാനത്ത് തുടരുകയാണ് വോള്‍വര്‍ഹാംപ്ടണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: